ചിതറിയ വാക്കുകൾക്കിടയിൽ നിന്നും
ഒരക്ഷരം പെറുക്കി നെഞ്ചോടു ചേർത്താൽ
അറിയുമായിരുന്നു
വേദനകളുടെ നേര്
പാടിയ പാട്ടിൽ നിന്നും
ഒരു സ്വരം
ദാഹനീരിൽ നിന്നൊരു തുള്ളി
അറിഞ്ഞെടുത്താൽ കേൾക്കാമായിരുന്നു
ചിരി മാഞ്ഞതിന്റെ പൊരുൾ
എല്ലാം നടന്നതിനു ശേഷമുദിക്കുന്നു
സ്നേഹം കരുണ അനുതാപം
സമയത്തിന്റെ കുത്തൊഴുക്കിൽ
നേരമില്ലായ്മയിൽ
ഇല്ലാതാവുന്നവരുടെ എണ്ണം
വീട്ടിലെ നാട്ടിലെ എല്ലാവരുടെയും എണ്ണത്തോളം വരും
ഒരക്ഷരം പെറുക്കി നെഞ്ചോടു ചേർത്താൽ
അറിയുമായിരുന്നു
വേദനകളുടെ നേര്
പാടിയ പാട്ടിൽ നിന്നും
ഒരു സ്വരം
ദാഹനീരിൽ നിന്നൊരു തുള്ളി
അറിഞ്ഞെടുത്താൽ കേൾക്കാമായിരുന്നു
ചിരി മാഞ്ഞതിന്റെ പൊരുൾ
എല്ലാം നടന്നതിനു ശേഷമുദിക്കുന്നു
സ്നേഹം കരുണ അനുതാപം
സമയത്തിന്റെ കുത്തൊഴുക്കിൽ
നേരമില്ലായ്മയിൽ
ഇല്ലാതാവുന്നവരുടെ എണ്ണം
വീട്ടിലെ നാട്ടിലെ എല്ലാവരുടെയും എണ്ണത്തോളം വരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ