കവികൾ അറിയപ്പെടുന്ന കവികളാകാൻ ശ്രമിച്ചു കൊണ്ടിരുന്നു
അതിനാൽ
അവരുടെ വീട്ടുമുറ്റങ്ങളിൽ
നടക്കാനിറങ്ങുന്ന വഴികളിൽ
ഏതു നേരത്തും
പഴയ ഒരു ബാഗും തൂക്കി ഏകാന്തത
മഴയത്തും നനയാതെ
കടലാസും പേനയും
പ്രഭാതങ്ങൾ ഉച്ചയാവാതെ
പൂവുകൾ വാടാതെ.
റോഡിനപ്പുറത്തെ വീട്ടിൽ
ഉദിക്കാതെ
വിടരാതെ
തപിച്ചു
താളുകൾ മറിക്കുന്നവൻ്റെ ശ്വാസങ്ങൾ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ