പുസ്തകം എഴുതുന്നവരും
പുസ്തകം വായിക്കുന്നവരും
വിൽപനക്കാരും
ഒത്തുകൂടി
മുപ്പതു പേർ വേദിയിൽ നിരന്നു
മൂന്നു പേർ സദസ്സിലിരുന്നു
മുന്നൂറ് പുസ്തകങ്ങൾ വിൽപനയ്ക്കു നിരത്തി
ആമുഖഭാഷണം തീരുന്നതിന് മുമ്പേ
വൈകിയതിൽ
വിയർത്ത്
കിതച്ച്
നഗരത്തിൽ അലഞ്ഞു തിരിഞ്ഞിരുന്ന ഒരു കവിത
സദസ്സിൽ വന്നിരുന്നു
തന്നെയറിയുന്നയൊരാളെയെങ്കിലും അതു പ്രതീക്ഷിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ