വാക്കിനുള്ളിൽ
ഒരു വീടുവച്ചു
ജനാലകളും വാതിലുകളും
തുറന്നിട്ടു
പകൽ നേരങ്ങളിൽ
നക്ഷത്രങ്ങൾ നിലാവ്
ഇരുട്ട് ഇവ അവിടെ വന്നുറങ്ങി
രാത്രി കാലങ്ങളിൽ
ശബ്ദങ്ങൾ കാഴ്ചകൾ ഇവ
വാക്കുകൾ അവയോടു സംസാരിക്കും
ഒന്നിച്ച് നടക്കാനിറങ്ങും
പുൽമേടുകളിലെത്തുമ്പോൾ
വിറകു കൂട്ടി
തീ കായും
കിഴങ്ങുകൾ വേവിച്ചു കഴിക്കും
തിരിച്ചു പോകുമ്പോൾ
പങ്കിട്ടു കഴിക്കുമ്പോൾ തെറിച്ച ഒരു നാരക വിത്ത് അവിടെ ബാക്കിയാവും
മഴയും മഞ്ഞുമെത്തുമ്പോൾ തളിർക്കും
നരകമണം പരക്കും
മറ്റൊരു ദിനം
കാപ്പി മണം
പിന്നെ
പനിനീർ
ആപ്പിൾ
കശുമാവിൻ പൂവ്
എന്നിങ്ങനെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ