ഒരു ബഞ്ചിൽ മുട്ടിയുരുമ്മിയിരുന്നു പഠിച്ചവൻ
നടത്തുന്ന
കടയിൽ കാലങ്ങൾക്കു ശേഷം
ഒരിക്കൽ ചെന്നു ചേർന്നു
പേനകൾ
പുസ്തകങ്ങൾ
കുഞ്ഞു കഥകൾ
കവിതകൾ
തൂക്കിയിട്ടിരിക്കുന്നു
നിറംവാരിപ്പൂശാനായി നിരനിരയായ്
ക്രയോണുകൾ
വേറിട്ട പേജുകൾ കൂട്ടിക്കെട്ടാനായി
സ്റ്റാപ്ളറുകൾ
രണ്ട് മൂന്നിനങ്ങൾ വാങ്ങി
യാത്ര പറഞ്ഞിറങ്ങി
വീടെത്തി
സഞ്ചി തുറന്ന്
ചെറിയോൾക്കുള്ളതും വലിയോൾക്കുള്ളതും
നൽകി
സഞ്ചികുലുക്കിയപ്പോൾ
കണക്കിൽപ്പെടാത്ത ഒരു പേന
അറിഞ്ഞു തന്നതാവും എന്നു മാത്രം നിനച്ചു
പഴയ നാട്ടുവഴിയിൽ
ഇതൾ നീർത്തിയ പൂമരങ്ങൾ
ക്ലാസിലെ കറുത്ത ബോർഡിൽ തിമിർത്ത ചിത്രങ്ങൾ
വരച്ച് വരച്ച്
അതിലെ മഷിതീർന്നു.
പിന്നെ
വലിച്ചെറിയാതെ കരുതിവച്ചു
മയിൽപ്പീലി പോലെയെൻ പുസ്തകപ്പെട്ടിയിൽ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ