പൂവുകൾ മൊട്ടിലേക്കും
തണ്ടുകൾ വഴി വേരിറങ്ങി
മണ്ണിലേക്കും
മലകൾ
ഭൂകമ്പങ്ങൾ വഴി
അഗ്നിപർവ്വതങ്ങളിൽ തിളച്ചൊഴുകി
സമതലങ്ങളിലേക്ക്
കിളികൾ
നിഷ്കളങ്കതയിലേക്കും
തുറന്നതോടുകൾ വഴി മുട്ടകൾക്കുള്ളിലേക്കും
അവിടെ നിന്നും
പ്രണയം ഒന്നാക്കിയ ഇടങ്ങൾ വഴി
ശൂന്യതയിലേക്കും
കല്ലുകൾ
വിസ്ഫോടനങ്ങൾക്കു മുമ്പേ
ഉണ്ടായിരുന്ന നക്ഷത്രങ്ങളിലേക്കും
അതുവഴി ഉരുകുന്ന തീയിലേക്കും
പ്രകാശത്തിലേക്കും
നദികൾ
പുറപ്പട്ട ഉറവകളിലേക്കും
ഭൂഗർഭത്തിലേക്കാണ്ടു പോകുന്നതിനും
മുമ്പുള്ള മഹാവർഷങ്ങൾ വഴി
ഘനീഭവിക്കാത്ത
മേഘപാളിയിലേക്കും
മനുഷ്യർ
കല്ലുരച്ച് തീ കടയുന്ന
കാട്ടിലേക്കും
കാട്ടുചേലയുടുക്കുന്ന നേരും കടന്ന്
ഉരുവം കൊള്ളാനിണചേർന്ന
ദേശം തുളച്ച് മഹാമൗനത്തിലേക്കും
ഭൂമി
ഭൂമി മഹാവിസ്ഫോടനങ്ങൾക്കു മുന്നേ
താപം തിളച്ചൊഴുകിയ സ്ഥലികൾക്കുമപ്പുറത്തെ
ശൂന്യതയിലേക്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ