ഓണം സെമിനാറിൽ
ഇംഗ്ലിഷ് പറയുന്നവർ
മലയാളം പറയുന്നവർക്കിടയിൽ
വളരെ പെട്ടന്ന്
വലുതായി നിവർന്നു നിന്നു
മലയാളം പറയുന്നവർ ഇംഗ്ലീഷ് പറയുന്നവർക്കിടയിൽ ചിരി മറന്ന്
തെറ്റിപ്പോകുമോ തെറ്റിപ്പോകുമോ എന്ന്
അതാണോ ഇതാണോ എന്ന്
ശങ്കിച്ചു നിന്നു
കണ്ടു നിന്ന മലയാളത്തിന് തരിപ്പ് വന്നു
മൊബൈൽ ഡിക് ഷനറികളിൽ വാക്കിൻ്റെ പൊരുളുതേടിപ്പായുന്ന സദസ്സിനു മുന്നിലേക്കു ചാടിക്കയറി
ഒരു കാച്ച് കാച്ചി.
കവിത പാടി
സമകാലത്തിലേക്കും
പഴമയിലേക്കും
കയറു പൊട്ടിച്ചു കയറി
പെട്ടന്ന് എല്ലാവരും മലയാളികളായി
നാട്ടിടവഴികൾ തെളിഞ്ഞു
പൂക്കൾ വിരിഞ്ഞു
ഞരമ്പുകൾ അയഞ്ഞ്
അനായാസത കൊണ്ട്
സംഘഗാനം പാടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ