എഴുത്ത് കഴിഞ്ഞ്
വായിച്ച്
വാക്കുകൾ മാറ്റിപ്പുതുക്കി
ചില വരികൾ അപ്പാടെ മാറ്റി
തലക്കെട്ട് നൽകിയാണ്
കവിതയുണ്ടാകുന്നത്
പിന്നെയും പല നേരങ്ങളിൽ പല കാലങ്ങളിൽ
വെട്ടിമുറിക്കലുകൾ
കൂട്ടിച്ചേർക്കലുകൾ
നിർദ്ദയമായ ഉപേക്ഷിക്കലുകൾ നടക്കും
എന്നാലും
എഴുതുന്നയാളിൽ
മറ്റൊരു വാക്ക്
മറ്റൊരു വരി
എന്ന ചിന്ത
പുകഞ്ഞുകൊണ്ടിരിക്കും
സൂര്യൻ ഉദിച്ചില്ല
പുഴ തെളിഞ്ഞില്ല
എന്നു നീറി
അയാൾ ഭൂമിയുടെ ഒരു കോണിലിരിക്കാതെയിരുന്ന്
നീറികൊണ്ടിരിക്കും
കൊത്തിത്തീരാത്ത ശിൽപമാണ് കവിത.
കവി പണിതീർത്ത് വിശ്രമിക്കാനറിയാത്ത ശിൽപിയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ