കവികൾ ഒരുങ്ങിപ്പുറപ്പെട്ടിരുന്നു
ആഘാതത്തിൽ
പൂക്കൾ വിരിയൽ നിർത്തിവച്ചു
ചെടികൾ തളിരിലകളെ മറച്ചു വച്ചു
സൂര്യൻ പകൽ വെട്ടിക്കുറച്ചു
നക്ഷത്രങ്ങൾ കണ്ണടച്ചു
പുഴകൾ കലങ്ങിയൊഴുകി
പാട്ടുകൾ ശ്രുതി തെറ്റിച്ച് പാടി
കാറ്റ് വീശാതിരുന്നു
ചിലപ്പോൾ സഹികെട്ട്
കൊടുങ്കാറ്റായി വീശി
പ്രണയം വാതിലടച്ചു
കവികൾ പിൻമാറുന്നില്ല
അവർ
ഒളിച്ച നിലാവ് പുറത്തു വരുന്നതും കാത്ത്
വിജന പാതകളിൽ കാത്തുനിൽക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ