അൽപായുസ്സുകൾ
ചമയിച്ചൊരുക്കിയതാണ് ഭൂമിയെ!
പൂമ്പാറ്റകൾ
മണ്ണിരകൾ
മീനുകൾ
മാടത്തകൾ
മലയണ്ണാന്മാർ
മാനുകൾ, പശുക്കൾ
എന്നിങ്ങനെ
പൂവുകൾ
പഴങ്ങൾ
മഴവെള്ളച്ചാട്ടങ്ങൾ
പുഴക്കുളിര്
എന്നിങ്ങനെ
പാട്ടുകൾ
പ്രണയങ്ങൾ
തത്വശാസ്ത്രങ്ങൾ
സമരങ്ങൾ
എന്നിങ്ങനെ
ദീർഘായുസ്സുകൾ
ചതിച്ചൊതുക്കിയതുമാണ് ഭൂമിയെ
പാമ്പുകൾ
കടുവകൾ
കഴുകന്മാർ
മനുഷ്യർ എന്നിങ്ങനെ
ചതിക്കുഴികൾ
ലാഭങ്ങൾ
നഷ്ടങ്ങൾ
അധികാരങ്ങൾ
എന്നിങ്ങനെ
പാതകങ്ങൾ
കോപങ്ങൾ
ധാർഷ്ഠ്യങ്ങൾ
ധിക്കാരങ്ങൾ
എന്നിങ്ങനെ
രണ്ടിനും ഇടയിലുള്ളവർ
സമതുലനം കാക്കുന്നു
കുയിലുകൾ പാട്ടുപാടി
മയിലുകൾ പീലി നീർത്തി
ആനകൾ ചിന്നം വിളിച്ച്
പൊന്മാനുകൾ നീലച്ചിറകുകൾ വീശി
ആമകൾ അവധാനതയുടെ ആഴങ്ങൾ പകർന്ന്
കുരുന്നുകൾ പാൽപ്പുഞ്ചിരി പടർത്തി
അതിനാൽ
ആടിയുലയാതെ
ആൽമരം
ആകെത്തകർന്നിട്ടും ഉൾബലം ചോരാതെ
മലയൊരുത്തി
തളരാതെ
പുഴ
പുഴുക്കൾ
എല്ലാ കാറ്റും
എല്ലാ കുളിരും!
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ